Thursday, February 16, 2012

തെരുവിന്‍റെ മക്കള്‍

                                      തെരുവിലലയുന്ന അനാഥബാല്യങ്ങളെ
                                      കൂ൪ത്ത മതില്‍കെട്ടിനാലകറ്റി നി൪ത്തി
                                      തെരുവ് പട്ടിയെന്ന് കൂകി തിമി൪ത്ത്
                                      ആഹ്ലാദാരവം മുഴക്കുന്നു സനാഥബാല്യങ്ങള്‍

Monday, January 30, 2012

മൂലമ്പിള്ളികള്‍ വീണ്ടും ജനിക്കും ഓ൪ത്തിരിക്കുക


പ്രവാസക്കിടക്കയില്‍ തിരിഞ്ഞ്,മറിഞ്ഞ്
ഉറങ്ങവേ ഞാനൊരു സ്വപ്നം കണ്ടു,
ചേലക്കരയില്‍ വിമാനത്തളം വരുന്നു
ഞാ൯ ഉറക്കത്തില് ഉറക്കേ ചിരിച്ചു.

അടുത്ത ലീവിന് അഹങ്കാരം പറയാം
ഞാനെ൯ പഞ്ചായത്തില്‍‍ വിമാനമിറങ്ങും
നിന്റെത പഞ്ചായത്തില്‍ വിമാനത്താവളമില്ലല്ലോ
എന്റെെ ഭാഗ്യം എന്റെച മഹാഭാഗ്യം

പെട്ടന്നാ സ്വപ്നത്തിന്‍ ഗതിമാറി , ചറ്റും
ഭീകര സത്വങ്ങള്‍ രൂപം കൊണ്ടു
ആയിരം ഏക്ക൪ ചുറ്റളവുളള സ്ഥലത്ത് നിന്നും
അവ൪ രണ്ടായിരം ഏക്ക൪ അളന്നെടുത്തു,

പെട്ടെന്നെവിടേ നിന്നോ ഒരു ഇരുതല മൃഗം
മദപ്പാടോടെ എന്റെി വീടിനു നേ൪ക്കു പാഞ്ഞ് വന്നു
ചവട്ടി മെതിച്ചരച്ചവനെ൯ വീട് കുളമാക്കി
വല്ലാത്ത പട്ടയം കിട്ടിയ ഞങ്ങള്‍ തെരുവിലലഞ്ഞു.

മല൪ന്ന് കിടന്ന് വിപ്ലവം തുപ്പുന്ന ജനനായക൪,
കമിഴ്ന്ന് കിടന്ന് വിപ്ലവം തിരഞ്ഞു,
ഒളിച്ചോടിപ്പോടിപ്പോയ പെണ്ണിനെ പിടിച്ച് ,
കന്യാച൪മ്മം പരിശോദിക്കുന്ന വനിതാ സംഘടനകള്‍

ആരും ഞങ്ങള്ക്ക്ി വേണ്ടി സംസാരിച്ചില്ലല്ലോ,
അല്ലങ്കില്‍ ഞാന്‍ ആ൪ക്ക് വേണ്ടിയും സംസാരിച്ചിട്ടില്ലല്ലോ
ഞാ൯ പെട്ടന്ന് ഉറക്കത്തില്‍ നിന്ന് ചാടി എണീറ്റു കണ്ണ് തിരുമി
അല്ലങ്കില്‍ മൂലമ്പിള്ളിക്കാരന്റെ് അവസ്ഥയെനിക്ക് വന്നേനേ.

Monday, January 23, 2012

എന്‍റെ ഹൃദയം

                                             എന്‍റെ  ഹൃദയം അത്തിമരത്തിന്‍റെ  
                                            പൊത്തില്‍ വെച്ച് മറന്നിരിക്കയാല്‍‍,
                                           ഈ ലോകത്തില്‍ ഹൃദയമില്ലാത്തവ൯
                                             ആയിട്ടങ്ങനെ ഞാന്‍ കാലം കഴിച്ചു.

                                    ഹൃദയമില്ലാത്ത ഞാന്‍നെന്‍, ലോകത്തെ
                                     ഹൃദയമില്ലാത്തവരെന്നു വിളിച്ച് കൂവി
                                       ഞാന്‍ മഠയന്‍ , ഞാനറിഞ്ഞില്ലല്ലോ
                                 ഞാന്കണ്ടവരിലെല്ലാം തിളങ്ങന്ന ഹൃദമുണ്ടന്ന്.

                                      എന്‍റെ  ഹൃദയം അത്തിമരത്തിന്‍റെ
                                          പൊത്തില്‍ വെച്ച് മറന്നിരിക്കുന്നു
                                    ഹാ  എന്‍റെ പ്രയ ഹൃദയമേ , ഞാന്‍
                              നിന്നെ നഷ്ടപെടുത്തിയതോ൪ത്ത് വിലപിക്കുന്നു.